Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Animal

വന്യമൃഗശല്യവും പരിഹാരമാർഗവും: ജനങ്ങളുടെ പ്രതികരണപത്രിക

ആനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യത്തിന് വൈദ്യുതിവേലിയും ഹാംഗിംഗ് ഫെൻസിംഗും ആനമതിലും അന്പേ പരാജയമാണെന്നു തെളിഞ്ഞുകഴിഞ്ഞു. ഇതിനുള്ള പാഴ്ച്ചെലവിനൊപ്പം ജീവനും സ്വത്തിനുമായുള്ള നഷ്‌ടപരിഹാരങ്ങളും നൽകി ഖജനാവ് കാലിയാക്കാമെന്നു മാത്രമേയുള്ളൂ. ഒരു മനുഷ്യജീവന് വില നിശ്ചയിക്കാനും നഷ്‌ടപരിഹാരം നിർണയിക്കാനും ലോകത്തിലെ ഒരു ശക്തിക്കും പ്രാപ്തിയില്ല. അതിനാൽത്തന്നെ ഒരു മനുഷ്യജീവൻപോലും നഷ്‌ടപ്പെടാൻ ഇടയാക്കരുത് എന്നു പുതുതായി അധികാരമേൽക്കുന്ന സർക്കാരിനോട് ഞങ്ങൾ അഭ്യർഥിക്കുന്നു.

കഴിഞ്ഞ മാസം 27ന് കണ്ണൂർ കേളകം പഞ്ചായത്തിലെ നരിക്കടവിൽ കോണ്‍ക്രീറ്റ് പില്ലറും ബീമും കരിങ്കൽക്കെട്ടുമടക്കം സംയോജിപ്പിച്ചു നിർമിച്ച പ്രതിരോധമതിൽ അനായാസം തകർത്ത് ആനകൾ ജനവാസമേഖലയിൽ ഇറങ്ങി കൃഷികളും മറ്റ് നിർമിതികളും വ്യാപകമായി നശിപ്പിച്ചു.

വനത്തിന്‍റെ സമീപപ്രദേശങ്ങളിൽ ജീവിക്കുന്ന ഞങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും അനേകം നികുതികൾ തന്ന് ജീവിക്കുന്ന മാംസവും രക്തവുമുള്ള മനുഷ്യജീവികളാണ്. കവി പാടിയതുപോലെ “സംശയം പൂണ്ടു ഞാൻ എന്നെയും നോക്കി. ഈ മനുഷ്യകുലത്തിലോ ഞാനും പിറന്നത്.”

ഞങ്ങൾക്കും നിങ്ങളെപ്പോലെ മക്കളും കൊച്ചുമക്കളുമൊക്കെയുണ്ട്. വിശപ്പെന്ന പ്രാഥമിക വികാരവുമുണ്ട്. പക്ഷേ, പറന്പിലെ ഭക്ഷ്യവിഭവങ്ങളും നാണ്യവിഭവങ്ങളുമെല്ലാം വന്യമൃഗങ്ങൾ നശിപ്പിക്കുന്നു. രാത്രിയിൽ സമാധാനമായി ഉറങ്ങാൻ കഴിയുന്നില്ല. ഏതു നിമിഷവും വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെടുമെന്ന മാനസികാവസ്ഥയിൽ വളരുന്ന കുഞ്ഞുങ്ങൾ. വന്യമൃഗഭീഷണി കാരണം കൃഷിയിടങ്ങളിൽ പണിയെടുക്കാൻ തൊഴിലാളികൾ തയാറാകുന്നില്ല. എല്ലാറ്റിനുമുപരി ജീവിക്കാൻ മാർഗമില്ലാതെ കൃഷിയിടം ഉപേക്ഷിച്ച് അഭയാർഥികളാകുന്ന അവസ്ഥ.

അതിർത്തിയിലെ പട്ടാളക്കാർ രാജ്യം കാക്കുന്നതുപോലെ രാത്രിയിൽ ഉറക്കമിളച്ചിരുന്നു ജീവൻ പണയപ്പെടുത്തി ആനയെയും മറ്റും പടക്കം പൊട്ടിച്ച് തുരത്തി കാട്ടിലേക്ക് ഓടിക്കുന്നതുകൊണ്ടാണ് നഗരവാസികളും മക്കളും, സമാധാനമായും സുഖമായും ഉറങ്ങുന്നത്. അല്ലായെങ്കിൽ ഒരു ദിവസം 40 കി.മീ. വരെ നടക്കുന്ന ആനകൾക്ക് പട്ടണപ്രവേശം ഒരു പ്രശ്നമല്ല. പിന്നെ പിഞ്ഞാണക്കടയിൽ കാളകയറിയ അവസ്ഥയൊന്നുമായിരിക്കില്ല. ഓരോ മനുഷ്യനും ഭക്ഷണം കഴിക്കുന്പോൾ ഒന്നോർക്കണം, ഇത് കർഷകന്‍റെ വിയർപ്പിൽ കണ്ണീർ കലക്കി വിളയിച്ചെടുത്ത കഷ്‌ടപ്പാടിന്‍റെ കനിയാണെന്ന്.

എന്താണ് പരിഹാരം?

ഒന്നാമതായി വനാതിർത്തിയിൽ നല്ല മണ്ണാഴമുള്ള ഭാഗം മുഴുവനും നല്ല വീതിയിലും താഴ്ചയിലും ട്രെഞ്ച് കുഴിക്കണം. മണ്ണ് സൗജന്യമായി എടുക്കാൻ അനുവാദം നൽകിയാൽ ആവശ്യക്കാർ സർക്കാർ മാനദണ്ഡപ്രകാരം സൗജന്യമായി ട്രെഞ്ച് കുഴിച്ചു തരും. മണ്ണിന് ഒരു ചെറിയ വില നിശ്ചയിച്ചാൽപോലും സർക്കാരിന് വലിയ വരുമാനം ലഭിക്കും. അത്രയും ഭാഗത്തെ മരങ്ങൾ മുറിച്ചുമാറ്റി വിറ്റാൽ വേറൊരു വന്പിച്ച വരുമാനവും ലഭിക്കും.

ട്രെഞ്ച് കുഴിക്കാൻ പറ്റാത്ത പാറയുള്ള സ്ഥലങ്ങളിൽ രാജ്യാതിർത്തികളിലുള്ള മാതിരി മിലിട്ടറി ഫെൻസിംഗും ചെയ്യണം. ഇത്രയും ചെയ്തുകഴിഞ്ഞാൽ ആനയോ മറ്റു മൃഗങ്ങളോ ജനവാസമേഖലയിൽ പ്രവേശിക്കുകയില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും അകത്തു പ്രവേശിക്കാൻ പ്രത്യേക സുരക്ഷിത കവാടങ്ങൾ നിർമിക്കണം. വോട്ടുതേടി പ്രകടന പത്രികയുമായി വന്ന രാഷ്‌ട്രീയ നേതാക്കളേ, നിങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്പോൾ ഭാരതത്തിന്‍റെ ഭരണഘടന അനുശാസിച്ച പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് ഹൃദയത്തിൽ തൊട്ട് പ്രതിജ്ഞ ചെയ്യണം. നിങ്ങളുടെ പ്രകടനപത്രികയ്ക്കു പകരം, ജനങ്ങളുടെ പ്രതികരണപത്രിക കൂടി കേൾക്കണം.

ഇത്തവണത്തെ തെരഞ്ഞെടുപ്പിനായി ദേവികുളം അസംബ്ലി മണ്ഡലത്തിൽപ്പെട്ട ഇടമലക്കുടിയിലേക്ക് വനപാതയിലൂടെ തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോയ ഉദ്യോഗസ്ഥന്മാർക്ക് സുരക്ഷയൊരുക്കാൻ നിറതോക്കുമായി വനപാലകരും പോലീസും ഉണ്ടായിരുന്നു. വന്യമൃഗങ്ങൾ അക്രമിക്കാൻ എത്തിയാൽ ആ നിമിഷം വെടിവയ്ക്കാനുള്ള ഉത്തരവു മാത്രമല്ല, ഡ്യൂട്ടിയിലുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷയും സർക്കാർ ഏർപ്പെടുത്തിയിരുന്നു.

2025 മാർച്ച് 17ന് ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ പൂർണവളർച്ചയെത്തിയ കടുവയെ പ്രാണരക്ഷാർഥം എന്ന പേരിൽ വെടിവച്ചുകൊന്നു. കർഷകരുടെയും സാധാരണക്കാരുടെയും ജീവനു പുല്ലുവിലയും ഉദ്യോഗസ്ഥരുടെ ജീവനു പൊന്നുവിലയും.

ഇതൊരനീതിയല്ലേ? വനത്തിൽ നിൽക്കേണ്ട വന്യമൃഗങ്ങൾ കൃഷിഭൂമിയിൽ കയറിയാൽ സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാനായി അതിനെ ഏതുവിധേനയും നശിപ്പിക്കാനും മാംസം ഭക്ഷിക്കാനും അവന് അവകാശമുണ്ടാകണം. സുരക്ഷാ ഭടന്മാരുടെ നടുവിൽ എസി മുറിയിലിരുന്നാണ് നിയമനിർമാണം നടത്തുന്നത്. നല്ല ഭക്ഷണം കഴിക്കുന്നു, ആകാശയാത്ര ചെയ്യുന്നു. അവർക്ക് സാധാരണ ജനങ്ങളുടെ കഷ്‌ടപ്പാടുകൾ അറിയില്ല.

ഇനി വരുന്ന സർക്കാരിനോട്...

ഇന്ന് ഈ നാട്ടിലെ പൗരന്മാർ എല്ലാ നികുതികളുടെയും ഫീസുകളുടെയും ചാർജുകളുടെയും ഭാരം താങ്ങി സഹിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇനി വരുന്ന സർക്കാരിനോട് ഒരു അഭ്യർഥനയുണ്ട്. ജനങ്ങളുടെ പ്രതികരണപത്രിക ഗൗരവമുള്ള വിഷയമായി കണക്കാക്കി തുടർനടപടികൾ കൈകൊള്ളണം.

സായിപ്പിന് ദാരിദ്ര്യമായപ്പോൾ, സ്വന്തം വളർത്തുനായയ്ക്ക് ഒന്നും തിന്നാൻ കൊടുക്കാൻ പറ്റാതെ വന്നപ്പോൾ ആ നായയുടെതന്നെ വാലു മുറിച്ച് സൂപ്പ് വച്ചു കൊടുത്തു. അതുപോലെയാകരുത് ഇനിയുള്ള ക്ഷേമ-വികസന പ്രവർത്തനങ്ങൾ.

ഇപ്പോൾ നാം ശ്വസിക്കുന്ന പ്രാണവായുവിനു മാത്രമേ നികുതിയില്ലാതുള്ളൂ. ഗാന്ധിജി ഭരണകർത്താക്കളോട് പറഞ്ഞിട്ടുണ്ട്. “നിങ്ങൾ നിയമങ്ങൾ ഉണ്ടാക്കുന്പോൾ ഈ നാട്ടിലെ ഏറ്റവും കഷ്‌ടപ്പെടുന്നവന്‍റെയും ദാരിദ്ര്യം അനുഭവിക്കുന്നവന്‍റെയും മുഖത്തേക്കു നോക്കണം. അവർക്ക് ഇതുകൊണ്ട് എന്താണ് ഗുണം എന്നു ചിന്തിച്ചുവേണം നിയമമുണ്ടാക്കുവാൻ.”

District News

വയനാട്ടിൽ വന്യജീവി ആക്രമണം വർദ്ധിക്കുന്നു: ജനവാസ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

വയനാട് ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ കാട്ടാന, കടുവ, പുലി എന്നിവയുടെ ആക്രമണങ്ങൾ വർദ്ധിച്ചതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലുമുള്ള വന്യജീവികളുടെ സാന്നിദ്ധ്യം ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും ഉണർത്തുന്നുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ വനപാലകരെ വിന്യസിക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. വന്യജീവികളെ തുരത്തുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളും പരീക്ഷിക്കുന്നുണ്ടെങ്കിലും, അവ ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യം ശക്തമാണ്. അതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കുക, ആഴത്തിലുള്ള കിടങ്ങുകൾ നിർമ്മിക്കുക, വിളകൾക്ക് നാശനഷ്ടം വരുത്തുന്ന മൃഗങ്ങളെ പിടികൂടുക എന്നിവയ്ക്കുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

Editorial

ക്ഷുദ്രജീവിയുടെ വിലപോലുമില്ലാതെ!

കാട്ടുപന്നികളെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് തീർത്തു പറഞ്ഞിട്ടുണ്ട്, കേന്ദ്രസർക്കാർ. ഉൾപ്പെടുത്തിയാലും ഇല്ലെങ്കിലും അവർക്കൊന്നും സംഭവിക്കാനില്ല. പക്ഷേ, ഇന്നല്ലെങ്കിൽ നാളെ ഈ രാജ്യം മലയോരവാസികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുമോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സർക്കാരുകളുടെ ക്രൂരവിനോദം അത്രയധികമായി. ഹൈറേഞ്ചിലെയും മലബാറിലെയും കുടിയേറ്റത്തിന് ഒരു നുറ്റാണ്ടു പിന്നിട്ടപ്പോൾ കുടിയിറക്കം ശക്തമായി. മുന്നേ മുന്നു കാരണങ്ങളേയുള്ളു; വന്യജീവി, വനംവകുപ്പ്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം.
വന്യജീവികൾ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന് കേന്ദ്രത്തിനും സംസ്ഥാനത്തിനുമറിയാം. പക്ഷേ, അതിനു കാരണം ആരാണെന്നു തർക്കിച്ച് രസിക്കുകയാണ് ഇരുപക്ഷവും. തങ്ങളോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സർക്കാരുകൾക്കു നടുവിലൂടെ 'ഗതികെട്ടവൻ്റെ കുടിയിറക്കം' യാഥാർഥ്യമായിരിക്കുന്നു.
അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ലളിതമായ നടപടിക്രമം മാത്രമാണുള്ളതെന്നും കേരളം ഇതു കൃത്യമായി ഉപയോഗിക്കുന്നില്ലെന്നുമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് പറഞ്ഞത്. മനുഷ്യജീവനു ഭീഷണിയാകുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള അനുമതി സംസ്ഥാന വനം മേധാവികൾക്കുണ്ടെന്നും ഇതിന് കേന്ദ്രസർക്കാരിൻ്റെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി ഇങ്ങനെയാണ് കേന്ദ്രം കൈകഴുകിക്കൊണ്ടിരിക്കുന്നത്. പന്നികളെ ഉൾപ്പെടെ, ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും 1972ലെ വന്യജീവി സംരക്ഷണനിയമം തിരുത്തില്ലെന്നുമാണ് പറഞ്ഞതിന്റെ വിവക്ഷ.
അതേസമയം, വന്യജീവി ആക്രമണത്തിലും വനംവകുപ്പിൻ്റെ കുടിയേറ്റ കർഷകദ്രോഹത്തിലുമൊക്കെ കൈയും കെട്ടിയിരിക്കുന്ന സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാരിൻ്റെ പാളിച്ചകൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്. മനുഷ്യന്റെ സ്വത്തിനും ജീവനും ഭീഷണിയായ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയിട്ടുള്ള കടുവ, ആന തുടങ്ങിയവയെ കൊല്ലാൻ സംസ്ഥാനത്തിന് ഉത്തരവിടാം.
പക്ഷേ, ഉത്തരവിടുന്നതിനുമുമ്പ്, അവയെ പിടികൂടാനോ മറ്റൊരു സ്ഥലത്തേക്കു മാറ്റിപ്പാർപ്പിക്കാനോ കഴിയില്ലെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനെ ബോധ്യപ്പെടുത്തണം. അങ്ങനെ പിടിക്കപ്പെടുന്ന മൃഗങ്ങളെ തടവിൽ പാർപ്പിക്കാനും സാധിക്കില്ല. കേന്ദ്രസർക്കാരിൻ്റെതന്നെ കടുവാ സംരക്ഷണ അഥോറിറ്റിയുടെയും പ്രോജക്ട് എലഫന്റ് സ്കീമിൻ്റെയും നിർദേശങ്ങൾ പാലിക്കണം.
തീർന്നില്ല, വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളൊന്നും മറികടക്കരുത്. ഇത്രയും കാര്യങ്ങൾ ചെയ്തുവരുമ്പോൾ മനുഷ്യരെ കൊന്നോ തിന്നോ വിശ്രമിക്കുന്ന ആനയും കടുവയുമൊക്കെ സ്ഥലത്തുണ്ടെങ്കിൽ നിയമം നടപ്പാക്കാം. ഈ 'ലളിതമായ' നടപടിക്രമങ്ങൾ കേന്ദ്രമന്ത്രിക്കും അറിയാത്തതല്ല. സാധാരണക്കാരുടെ കാര്യത്തിലാണ് ഈ നടപടിക്രമങ്ങൾ.
കഴിഞ്ഞ മാർച്ചിൽ വണ്ടിപ്പെരിയാറിൽ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചപ്പോൾ ഒറ്റവെടിക്കു കൊല്ലുകയും ചെയ്തു. പൊതുജനങ്ങളുടെയും ഭരിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും ജീവന് ഒരേ വിലയല്ലല്ലോ. പരിഷ്കൃത രാജ്യങ്ങളെല്ലാം നായാട്ട് അനുവദിച്ച് വന്യജീവികളെ നിയന്ത്രിക്കുമ്പോൾ ഇവിടത്തെ മണ്ഡുകങ്ങൾ കിണറ്റിൽനിന്നു കയറുന്നില്ല.
2016 മുതൽ 2025 ജനുവരി വരെ 919 പേർ സംസ്ഥാനത്തു വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയും 8,967 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണു കണക്കുകൾ. കേരളത്തിലെ 941 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 273 എണ്ണവും വന്യമൃഗശല്യവുമായി ബന്ധപ്പെട്ട ഹോട്ട് സ്പോട്ടുകളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനർഥം, മലയോരത്ത് ജനവാസം ഏതാണ്ട് അസാധ്യമായി എന്നാണ്.
നിരവധി വനാതിർത്തി ഗ്രാമങ്ങൾ ആൾത്താമസമില്ലാതായി. ഇടുക്കിയിലെ കുടിയേറ്റ ഗ്രാമമായ മുള്ളരിങ്ങാട്ട് നാഷണൽ എൽപി സ്‌കുളിൽ കഴിഞ്ഞ വർഷം 90ൽ അധികം വിദ്യാർഥികൾ ഉണ്ടായിരുന്നത് ഇത്തവണ 45 ആയി ചുരുങ്ങിയെന്ന് ഇന്നലെ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്ത‌ിരുന്നു. ആനപ്പേടിയാണ് കാരണം. സർക്കാർ പിന്തുണയോടെ കുടിയേറിയവരെ സർക്കാർതന്നെ കുടിയിറക്കുന്നു.
1918ൽ ഇടുക്കിയിലെ ഉപ്പുതറയിൽ തുടങ്ങിയ കുടിയേറ്റം 30-40കളിൽ ശക്തമായി. അന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി മലമ്പനിയും വന്യജീവികളുമായിരുന്നു. ഇന്നു മലമ്പനിയില്ല, വനംവകുപ്പുണ്ട്. അന്നു നിരവധിപ്പേർ മരിച്ചു മണ്ണടിഞ്ഞു. കാലക്രമേണ ചോര നീരാക്കിയ മനുഷ്യർ മെച്ചപ്പെട്ട വീടുകളും കൃഷിയിടങ്ങളും പടുത്തുയർത്തി. അവയെല്ലാം ഇപ്പോൾ വിജനമാകുകയാണ്.
എന്നിട്ടും കുടിയിറങ്ങാത്തവരെയാണ് വനംവകുപ്പ് കള്ളക്കേസുകളിൽ കുടുക്കി തല്ലിയോടിക്കാൻ ശ്രമിക്കുന്നത്. ഉന്നം കുടിയേറ്റക്കാരാണെങ്കിലും കൊള്ളുന്നത് വിനോദസഞ്ചാരമേഖലയുടെ ഭാവിക്കുമാണ്. വന്യജീവികൾക്കു കൊല്ലാനും തിന്നാനും മനുഷ്യരെ വിട്ടുകൊടുത്ത്, കേരളമെന്ന നവ കൊളോസിയത്തിൻ്റെ ഗാലറികളിലിരുന്ന് അധികാരം കൊറിച്ച് മരണക്കളി കാണുകയാണ് ഭരണകൂടങ്ങൾ.
ഈ അഭിനവ നീറോമാർ കാവൽനിൽക്കുന്ന മനുഷ്യവിരുദ്ധ നിയമങ്ങൾ കോടതികളെയും ബന്ധനത്തിലാക്കിയിരിക്കുന്നു. മനുഷ്യരെ രക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥ!

Latest News

Corehub Up